മഴക്കഥകള്‍

മഴ പെയ്തപ്പോള്‍


     
                                                    
പണ്ട് ഒരിടത്ത് സച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു.കിങ്ങിണി പുഴയുമായി നല്ല കൂട്ടാണവന്.സ്കൂളിലേക്കുള്ള യാത്രയില്‍ അവന്‍ എന്നും കിങ്ങിണിപുഴയുടെ അടുത്തെത്താറുണ്ട്.ഒരു ദിവസം വൈകുന്നേരം കിങ്ങിണിപുഴയുമായി കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് കിട്ടന്‍ തവള ചാടി ചാടി വരുന്നതുകണ്ടത്."അല്ല കിട്ടാ നിനക്കിന്ന് വേറെ പണിയൊന്നുമില്ലെ. നിന്റെ കുഞ്ഞന്‍ തവളയെവിടെ”? സച്ചു ചോദിച്ചു.അവന്‍ "കളിച്ചോണ്ടിരിക്കുവാ സച്ചു" കിട്ടന്‍ മറുപടി പറഞ്ഞു.അപ്പോള്‍ കിങ്ങിണിപുഴ പറഞ്ഞു "സച്ചു മഴക്കാര്‍ മൂടുന്നുണ്ട്.നല്ലമഴ പെയ്യുംന്നാ തോന്നുന്നെ നീ വേഗം വീട്ടിലേക്ക് പൊയ്ക്കൊ”. എന്നാല്‍ ശരി കിട്ടു വേഗം വീട്ടിലേക്ക് പോയി.അന്നു രാത്രി പെരും മഴയായിരുന്നു.സച്ചു ആലോചിച്ചു കിട്ടന്‍ തവളക്കും കിങ്ങിണിപുഴയ്ക്കു് എന്തെങ്കിലു സംഭവിച്ചോ ആവോ?പുഴയിലെ മീനുകള്‍ ഒലിച്ചുപോയിട്ടുണ്ടാവുമോ?പുഴയിലെ വെള്ളം കലങ്ങിയിട്ടുണ്ടാവും.ഹൊ എന്നാല്‍ കിങ്ങിണിപുഴയെ കാണാന്‍ ഒരു ചന്തവും ഉണ്ടാവില്ല.നേരം വെളുത്തു മഴ ചാറുന്നുണ്ട് സച്ചു വേഗം പുഴയരികിലേക്ക് ഓടി. "കിങ്ങിണി നിനക്കെന്തെങ്കിലും പറ്റിയോ'?ഇല്ല സച്ചു അവള്‍ മറുപടിപറഞ്ഞു.ഞാനാകെ പേടിച്ചു.എന്തിനാ നീയിങ്ങനെ പേടിക്കുന്നെ ചിന്നനാമ ചോദിച്ചു."മലവെളളം വന്നാല്‍ നിങ്ങള്‍ ആപത്തിലാവുമല്ലോന്ന് കരുതി”.ദേ സച്ചു മഴ വരുന്നു ഓടിക്കോ..കിട്ടന്‍ തവള കൂനിനടിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.സച്ചു വേഗം വാഴതോപ്പില്‍ പോയി ഒരു വാഴയിലയുമായി വന്നു കിന്നരിപുഴയുടെ അരികിലിരിപ്പായി.കുഞ്ഞന്‍ മീന്‍ ഉത്സാഹത്തോടെ അവനരികിലെത്തി.സച്ചു മഴ കനക്കുന്നുണ്ട് വേഗം വീട്ടിലേക്ക് തന്നെ പൊയ്ക്കൊ.ശരിയാ വെറുതെ അമ്മയുടെ കൈയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ട.കിട്ടനാമ പറഞ്ഞു.അവന്‍ കൂട്ടുകാരോട് യാത്ര പറഞ്ഞ് വാഴയിലയും ചൂടി വീട്ടിലേക്കോടി..കിന്നരിപുഴയും കൂട്ടുകാരും സന്തോഷത്തോടെ അവനെ നോക്കിനിന്നു..
                                                                                                നികിത എം
 കടപ്പാട് : http://kkvgups.blogspot.in

മഴയുടെ ഓര്‍മ    

 കഥ.


 കോരിചൊരിയുന്ന മഴ. ആകാശം കറുത്തിരുണ്ട് ഭീതിപടര്‍ത്തി നില്‍ക്കുന്നു.അകലെ നിന്ന് തവളകളുടെ കരച്ചില്‍ കേള്‍ക്കാം.പെട്ടന്ന് ഒരു മിന്നല്‍.അമ്മേ....... അപ്പു പേടിച്ച് നിലവിളിച്ചു.വിളക്ക് അണഞ്ഞിരിക്കുന്നു.അവന്‍ കരയാന്‍ തുടങ്ങി.മോനേ ഇതാ വരുന്നു.അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചുപറഞ്ഞു.അമ്മിണി വിളക്കുമായി അപ്പുവിനടുത്തെത്തി.വേഗം കിടന്നുറങ്ങാന്‍ നോക്ക് അമ്മ പറഞ്ഞു.ഉം അവനൊന്ന് മൂളി.              ഡും.... ഡും....വാതിലില്‍ ആരോ മുട്ടുന്നു.അവള്‍ വാതില്‍ തുറന്നു."അമിണ്ണീ... കുഞ്ഞുങ്ങള്‍ ഉറങ്ങിയോ”? അച്ഛന്‍ ചോദിച്ചു.ഉറങ്ങി എന്നുപറഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.അച്ഛന് ചോറുവിളമ്പി. അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു 
             കൂ.........കൂ.........കുയിലിന്റെ പാട്ടുകേട്ടാണ് അമ്മു ഉണര്‍ന്നത്.അവള്‍ വേഗം അപ്പുവിനെവിളിച്ചു.അമ്മു വേഗം പല്ലുതേച്ചുവന്നു.അമ്മയുടെ കൈയില്‍ നിന്നും ചായ വാങ്ങികുടിച്ചു.അപ്പോഴേക്കും മഴ ഇരമ്പിയെത്തിയിരുന്നു.കുടയുമെടുത്ത് അമ്മു മുന്നില്‍നടന്നു.അപ്പുപിന്നാലെയും.വെള്ളം തെറപ്പിച്ച് നനഞ്ഞുകുതിര്‍ന്ന് നടക്കന്‍ അവന് വലിയ ഇഷ്ടമാണ്.പോകുന്ന വഴിയില്‍ ഒരു തോടുണ്ട്.അവന്‍ കൈയിലിരുന്ന തുണികൊണ്ട് മീന്‍ പിടിക്കാന്‍ നോക്കി.'ഒന്നു വേഗംവാടാ' അമ്മു അവനെ പിടിച്ചുവലിച്ചു.അവന്‍ ധിം എന്ന് താഴെ വീണു.അയ്യോ... പെട്ടന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്.ചുറ്റും നോക്കി.അമ്മു....അച്ഛന്‍...അമ്മ ഇല്ല.ആരും ഇല്ല.മഴപോലും.....പണ്ടത്തെകാലം എന്തു രസമായിരുന്നു.അവന്‍ വീണ്ടും കിടന്നുറങ്ങാന്‍ തുടങ്ങി.

                                               അജീബ             
 കടപ്പാട് : http://kkvgups.blogspot.in

No comments:

Post a Comment